2014, മേയ് 25, ഞായറാഴ്‌ച

‘കോട്ടുവാ’ : ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ (22.5.2014)


ില്ല് - നിറം- 4 (22.5.2014)

 

‘കോട്ടുവാ’ 

                    

            മറ്റുള്ളവർ ‘കോട്ടുവാ’ ഇടുന്നതു കാണുമ്പോൾ നമുക്കും ‘കോട്ടുവാ’ ഇടാൻ തോന്നും!!! എന്താണ് കാരണം?!!

- വിപിൻ.ജി.നാഥ് പേയാട്


        “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”


- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്




2014, മേയ് 22, വ്യാഴാഴ്‌ച

“നാല് ആപ്പിൾ” - കുസൃതിച്ചോദ്യം (22.5.2014)


ില്ല് - നിറം-1 (22.5.2014)

 

  “നാല് ആപ്പിൾ”             

       

                      നാല് ആപ്പിളിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏത്..?!! 

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ .ശരിയാണോന്ന് നോക്കട്ടെ.”

- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

 

22.4.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

         
('.') ഒരു ആൺ ഉറുമ്പും കൊമ്പനാനയും ലേഡീസ് ഒൺളി ബസ്സിൽ കയറി ;കണ്ടക്ടർ ഉറുമ്പിനെ മാത്രം ബസ്സിൽ നിന്നും ഇറക്കി വിട്ടു കാരണമെന്ത് ?!!

ഉത്തരം:

          ('.') ഉറുമ്പ് ആണല്ലേ; ലേഡീസ് ഒൺളി ബസ്സിൽ ആണുങ്ങളെ കയറ്റില്ല. അപ്പോൾ കൊമ്പനാനയെ ഇറക്കി വിടാത്തതെന്താ എന്നല്ലേ മനസിലിപ്പോൾ തോന്നിയത്..? അയ്യേ മനസിലായില്ലേ... ആനയല്ലേ ആ ബസ്സിന്റെ ഡ്രൈവർ!!! 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്



                    

“ കുയിലിനോട് ... ”-കുട്ടിക്കവിത (22.5.2014)



ില്ല് - നിറം-2 (22.5.2014)

 

“ കുയിലിനോട് ... ”

                    


          കൂഹൂ കൂഹൂ കൂഹൂ പാടും കള്ളിക്കുയിലേ
          
          നിന്നുടെ പാട്ടും കൊണ്ടിപ്പോഴേ 
          ദൂരെപ്പൊയ്ക്കോളൂ...

                  കൂഹൂ പാട്ടും പാടിക്കൊണ്ട്  
                  അടുത്തു വന്നെന്നാൽ
                  കുട്ടികൾ ഞങ്ങൾ ഒന്നിച്ചിന്ന്
                  കൂകി കൂകി തോൽ‌പ്പിയ്ക്കും !
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട് കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


   

“ ജീവിത ദർശനം” - (മഴവില്ല്- 22.5.2014)



ില്ല് - നിറം- 3 (22.5.2014)

 

“ ജീവിത ദർശനം” - (മഴവില്ല്- 22.5.2014)

        

   * അദ്ധ്വാനം പ്രശസ്തിയുടെ പിതാവാണ്. 

   ** കലാകാരന്റെ ചില അംശങ്ങൾ എല്ലാ മനുഷ്യരിലുമുണ്ട് .

   *** ഒരു തെറ്റും ചെയ്യാത്തവൻ ഒരു കണ്ടുപിടുത്തവും നടത്തുന്നില്ല. 

   **** നന്മയെന്നു വച്ചാൽ തെറ്റു ചെയ്യാതിരിക്കൽ മാത്രമല്ല. 
          തെറ്റു ചെയ്യാനാഗ്രഹമില്ലാതിരിക്കൽ കൂടിയാണ്.

- വിപിൻ.ജി.നാഥ് പേയാട്
  
        “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


   

“ ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ ”-(22.5.2014)

ില്ല്- നിറം-5 (22.5.2014)

 

“ ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ ”

                    

              

                ('.') വൈറസിനെ തോല്പിച്ച് ഫയൽ നശിപ്പിക്കുക.
 

                ('.') കീബോഡിനോട് ചോദിച്ചിട്ടാണോ ടൈപ്പ് ചെയ്യുന്നത്.     

               ('.') അല്പന് മൊബൈൽ കിട്ടിയാൽ അർധരാത്രിയിലും ഗയിം കളിക്കും.  

-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

“ ലവ് ലോലിക്ക(ലൂബിക്ക) ജാം- നളപാചകം ” -(22.5.2014)



ില്ല് - നിറം-6 (22.5.2014)

 

“ ലവ് ലോലിക്ക(ലൂബിക്ക) ജാം- നളപാചകം ”



                    

                       നമ്മുടെ നാട്ടിൽ സർവ്വസാധാരണയായി കാണുന്ന ഒരു ഫലമാണ് ലവ് ലോലിക്ക അഥവാ ലൂബിക്ക. പല വീടുകളിലും ഇത് ഉപയോഗിക്കാതെ പാഴാക്കി കളയാറുണ്ട്. ലവ് ലോലിക്ക(ലൂബിക്ക) പാഴാക്കാതെ അതുപയോഗിച്ച് വളരെ രുചികരമായ ജാം ഉണ്ടാക്കാൻ കഴിയും!!

                    ജാം ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:

                            ലവ് ലോലിക്ക - 2 കപ്പ്
                            പഞ്ചസാര        - 2 കപ്പ്
                            ഗ്രാമ്പൂ                - 2 എണ്ണം

                  തയ്യാറാക്കുന്ന വിധം:
                        ലവ് ലോലിക്ക നന്നായി കഴുകിയതിനുശേഷം വെള്ളമൊഴിച്ച് വേവിക്കുക. വെന്തുകഴിയുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞിട്ട് ഒരു തവി ഉപയോഗിച്ച് നന്നായി ഉടയ്ക്കുക ; അതിൽ നിന്ന് കുരു നീക്കം ചെയ്യുക. പിന്നീട് ഒരു പാത്രത്തിൽ ഒന്നരക്കപ്പ് വെള്ളവും പഞ്ചസാരയും ഗ്രാമ്പൂ ചതച്ചതും ലവ് ലോലിക്കകുഴമ്പും ചേർത്ത് വേവിക്കുക.  നന്നായി കുറുകി ഒട്ടുന്ന പാകമാകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. തണുത്തതിനു ശേഷം കുപ്പികളിലാക്കുക.  
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് ലവ് ലോലിക്ക(ലൂബിക്ക) ജാം രുചിയുണ്ടോ ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

“ പ്രേമലേഖനം : ‘ആധാരമെഴുത്തുകാരൻ’ വക ” - (22.5.2014)



ില്ല് - നിറം-7 (22.5.2014)

 

“ പ്രേമലേഖനം : ‘ആധാരമെഴുത്തുകാരൻ’ വക ”

                    

                     കോത്താഴം താലൂക്കിൽ കോഴിക്കൊമ്പ് വില്ലേജിൽ കപ്പക്കാലായിൽ വീട്ടിൽ ദുര്യോധനക്കുറുപ്പ് മകൾ ടി.വി. കാണൽ, മൊബൈൽ കിന്നാരം തൊഴിൽ നിത്യകല്യാണി സമക്ഷം മേപ്പടി താലൂക്കിൽ മേപ്പടി വില്ലേജിൽ ചേറ്റുകണ്ടത്തിൽ വീട്ടിൽ കാർക്കോടകൻ പിള്ള മകൻ ആധാരമെഴുത്തു ജീവനം പുഷ്കു എന്ന പുഷ്കരകുമാരൻ സമർപ്പിക്കുന്ന പ്രേമലേഖനം.

                     എന്റെ കരളേ... നിന്റെ ഹൃദയം എന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് എത്ര നാളുകളായി ഞാൻ പുറകേ നടക്കുന്നു...പക്ഷേ നീയെന്തേ എന്നെക്കാണുമ്പോൾ റിക്കവറിക്കാരേ കണ്ട കുടിശ്ശിക കക്ഷിയെപ്പോലെ ഒഴിഞ്ഞു മാറുന്നത്?!!! ഞാനെത്ര കാലം ഇങ്ങനെ പുറമ്പോക്കിൽ കിടക്കുന്ന കുടിയേറ്റക്കാരനെപ്പോലെ കഴിയും. നീയില്ലാത്ത ജീവിതം എനിക്ക് പട്ടയനമ്പരില്ലാത്ത തണ്ടപ്പേര് പോലെയാണ്.

                      +2 വിന് പഠിക്കുമ്പോൾ സ്കൂളിൽ പോകാനുള്ള സൌകര്യത്തിന് കുറച്ചു കാലം നീ നിന്റെ അമ്മായിയുടെ വീട്ടിൽ നിന്നതിന്റെ പേരിൽ കുത്തകപ്പാട്ടത്തിന് കിട്ടിയ സ്ഥലം പട്ടയ ഭൂമി ആക്കാൻ നോക്കുന്നതു പോലെ നിന്റമ്മായി അവരുടെ മകൻ കോലുനാരായണനെക്കൊണ്ട് നിന്നെകെട്ടിക്കാൻ നോക്കുന്നവിവരം ഞാനറിഞ്ഞു. പുറമ്പോക്കും തരിശും തിരിച്ചറിയാൻ വയ്യാത്ത അവനേക്കാൾ ഞാനാണ് നിനക്കു യോജിച്ചത്.

                     തമ്മിൽകണ്ടാൽ കീരിയും പാമ്പും പോലുള്ള നമ്മുടെ പിതാക്കന്മാരുടെ വഴക്കിനിടയിൽ എന്റെ അച്ഛൻ പുരയിടത്തിന്റെ അതിരിൽ കിടന്ന സർവ്വെ കല്ല് പിഴുതുകളഞ്ഞതും കൃഷിയുടെ കാര്യം പറഞ്ഞാൽ ഞങ്ങളുടെ കാഫലംതെങ്ങ് മൂന്ന്, കായില്ലാത്തത് രണ്ട്, വരിക്കപ്ലാവു ഒന്ന് എന്നിവ നിന്റെ അച്ഛൻ രഹസ്യമായി രസം വച്ച് ഉണക്കിയതും എന്റെ നാൾവഴിയിൽ ഞാൻ കുറിച്ചിട്ടിട്ടുണ്ട്. നഷ്ടത്തിന്റെ ഡി. സി. ബി. നോക്കിയാൽ നമ്മുടെ കുടുംബങ്ങൾ ഒരിക്കലും ഒന്നിക്കില്ല.

                     പോക്കുവരവിനെ ചുരുക്കി പി. വി. എന്നു പറയുന്നതുപോലെ കല്യാണി എന്ന നിന്റെ പേര് ചുരുക്കി ഞാൻ നിന്നെ കല്ലു എന്നേവിളിക്കൂ .എന്റെ പൊന്നെ നിനക്കല്ലാതെ മറ്റാർക്കും എന്റെ ഹൃദയം ഞാൻ കൈമാറിയിട്ടില്ല. അക്കാര്യത്തിൽ എന്റെ ഹൃദയം പട്ടയകക്ഷി എഴുതിക്കൊടുത്ത് പ്രമാണം പോലെയാണ്. അത് സ്വന്തമാക്കാൻ എന്റെ പഴയ പ്രേമങ്ങളെന്ന മുൻ പ്രമാണങ്ങളെക്കുറിച്ചോർത്ത് നീ വിഷമിക്കേണ്ട.

                     എന്തായാലും നമ്മുടെ കല്യാണക്കാര്യം അച്ഛനോട് പറഞ്ഞ് പകുതി ശരിയാക്കി വച്ചിട്ടുണ്ട്. നീയെന്ന പതിവിനു വിധേയമായ ഭൂമിയുടെ സ്കെച്ചും മഹസ്സറുമായ ഗ്രഹനിലയും ജാതകക്കുറിപ്പും തന്നാൽ കോവാലക്കണിയാരെക്കൊണ്ട് നോക്കിച്ചിട്ട് ബാക്കിക്കാര്യം മുന്നോട്ടു നീക്കാമെന്ന് അച്ഛൻ പറയുന്നു.

                     എന്തൊക്കെയായാലും നമ്മെ തടയാൻ ശ്രമിക്കുന്നവരുടെ ഒറ്റ സർവ്വെ നമ്പരായിക്കിടക്കുന്ന മുതുകിടിച്ച് സബ്ഡിവിഷൻ തിരിക്കുമെന്ന് ഞാനിതിനാൽ ഉറപ്പിച്ചു പറയുന്നു.

                     എന്റെ ഹൃദയമാകുന്ന സർവ്വെക്കല്ല് മേൽനടപടിക്കായി ഇതോടൊപ്പം സമർപ്പിച്ചു കൊണ്ട് നിർത്തട്ടേ... 
                                                                            എന്ന് ,
                                             കല്ലുവിന്റെ സ്വന്തം പുഷ്കു.
( NB: ഇതിനുള്ള മറുപടി മടക്കത്തപാലിൽ പ്രത്യേക ദൂതൻ മുഖേന നൽകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.)

- വിപിൻ.ജി.നാഥ് പേയാട്
              “പ്രേമലേഖനത്തെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്