2014, ജൂലൈ 23, ബുധനാഴ്‌ച

“നഗ്ന ഓട്ടം...!!! ”-ഈ പുസ്തകം കണ്ടിട്ടുണ്ടോ...(22.7.2014)

ില്ല് - നിറം-5 (22.7.2014)

 

നഗ്ന ഓട്ടം... ?!! - യുറീക്ക 

                       കേരളത്തിൽ ടി.വി.യും കമ്പ്യൂട്ടറുമൊക്കെ അത്യപൂർവ്വമോ ഒരു പരിധി വരെ വെറും കേട്ടുകേൾവിയോ മാത്രമായിരുന്ന ഒരു കാലത്ത് -1970-90കാലഘട്ടത്തിൽ - കേരളത്തിലെ വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താൻ; പഠനം പാൽ‌പ്പായസം പോലെയാക്കാൻ സഹായിച്ച മികച്ച ഒരു മാസികയായിരുന്നു ‘യുറീക്ക’. ‘യുറീക്ക’ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഞാനത് കണ്ട് പിടിച്ചു എന്നാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ്  കുട്ടികളുടെ ശാസ്ത്ര മാസികയായ ‘യുറീക്ക’ പ്രസിദ്ധീകരിച്ചിരുന്നത്. 

                       ‘യുറീക്ക’എന്നു കേൾക്കുമ്പോൾ കുളിമുറിയിൽ നിന്ന് രാജകൊട്ടാരം വരെ ‘യുറീക്ക’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് നഗ്നനായി ഓടിയ ശാസ്ത്രജ്ഞനായ ആർക്കിമിഡീസ് -നെയാണ് ഓർമ്മ വരുന്നത്. ‘ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്’- ഇതാണ് പ്രസിദ്ധമായ ആർക്കിമിഡീസ് തത്വം. 

 

 - വിപിൻ.ജി.നാഥ് പേയാട്



                  “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? ചിത്രത്തെയും ‘യുറീക്ക’യെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

ആണ് മുന്നിൽപെണ്ണ്പിന്നിൽ..?! -ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ (22.7.2014)

ില്ല്- നിറം-6 (22.7.2014)

 

“ പാചകം ”

                    

                   ('.')      സ്ത്രീകളാണ് പാചകത്തിൽ കേമികൾ; പക്ഷേ ചടങ്ങുകൾക്ക് സദ്യ ഒരുക്കുന്നതിലും കാറ്ററിങ്ങ് രംഗത്തും പുരുഷന്മാരാണ് മുൻപന്തിയിൽ. എന്താണതിന് കാരണം...?   
-  വിപിൻ.ജി.നാഥ് പേയാട്
 
                    ('.')      “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

“ പൂമ്പാറ്റ ”-കുട്ടിക്കവിതകൾ Kuttikavithakal(22.7.2014)

ില്ല് - നിറം-4 (22.7.2014)

 

“ പൂമ്പാറ്റ ”

                    

                      പൂമ്പാറ്റേ...പൂമ്പാറ്റേ... 
                      ചേലേഴുന്നൊരു പൂമ്പാറ്റേ
                      പൂവിൽ നിന്ന് തേനുണ്ണാൻ
                      വാ..വാ..വാ..വാ..പൂമ്പാറ്റേ 
                               വിരുന്നൊരുക്കി പൂക്കളിന്ന്
                               കാത്തു നിൽക്കുന്നു!
                               വെയിലു മൂക്കും മുമ്പേ ഇങ്ങ്
                               വെക്കം വെക്കം വന്നാട്ടേ... 
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


   

2014, ജൂലൈ 22, ചൊവ്വാഴ്ച

“ ഈ കടലിന്റെ ഒരു കാര്യം?!! ” -കുസൃതിച്ചോദ്യം Kusruthichodyam(22.7.2014)

ില്ല് - നിറം-1 (22.7.2014)

 

  “ ഈ കടലിന്റെ ഒരു കാര്യം?!! ”             

       

                      എല്ലാ കടൽ ന്റെയും നടുക്ക് എന്താണ്  ?!!!

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ .ശരിയാണോന്ന് നോക്കട്ടെ.”

- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.6.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

         
('.') “തോറ്റോടിയ പട ജയിച്ചു....?!!!”

         പിന്നോട്ടു പോകുന്ന ടീം ജയിക്കുന്ന കളി ഏത് ?!!!

ഉത്തരം:
          ('.')  ‘വടം വലി’ . ഹ...ഹ...ഹ...
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്



                    

“നാലുമണിപ്പൂവ് ” - “ചിത്രം... വിചിത്രം...”Chithram vichithram(22.7.2014)

ില്ല് - നിറം-2 (22.7.2014)

 

നാലുണിപ്പൂവ്  

                                       

                 ‘നാലുമണിപ്പൂവ്’ എന്നു കേട്ടാൽ മിക്കവരുടെയും മനസിൽ തെളിയുന്നത്  സായാഹ്നത്തിനു ചന്തം ചാർത്തിക്കൊണ്ട് മജന്ത നിറത്തിൽ വിരിയുന്ന പൂക്കളാണ്. എന്നാൽ മജന്ത നിറത്തിൽ മാത്രമല്ല മറ്റുപല വർണ്ണങ്ങളിലും നാലുമണിപ്പൂക്കളുണ്ട് !!! ഇതാ ചിലത് കണ്ടുകൊള്ളൂ...






- വിപിൻ.ജി.നാഥ് പേയാട്

              “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ഫെയ്സ്ബുക്ക് പഴഞ്ചൊല്ലുകൾ -(22.7.2014)

ില്ല്- നിറം-3 (22.7.2014)

 

“ ഫെയ്സ്ബുക്ക് പഴഞ്ചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  ഫെയ്സ് ഉള്ളതെല്ലാം ഫെയ്സ്ബുക്ക് അല്ല.  
                 
                ('.')  പത്ത് 'Like' ചമഞ്ഞാലും ഒരു 'Share' ആകില്ല.  
                 
                ('.') അല്പന് ഫെയ്സ്ബുക്ക് അക്കൌണ്ട് കിട്ടിയാൽ അർദ്ധരാത്രിയിലും 
                      പ്രൊഫൈൽ പിക്ച്ചർ മാറ്റും..!                     
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

“ഒരു സ്കൂൾ ബസിന്റെ ആത്മകഥ..!!! ”-പ്രധാന താരം(Main story)(22.7.2014)

ില്ല് - നിറം-7 (22.7.2014)

 

ഒരു സ്കൂൾ ബസിന്റെ ആത്മകഥ..!!! 

                                       

                 പ്രിയപ്പെട്ട കൂട്ടുകാരേ, എന്നെ നിങ്ങൾക്ക്  കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഞാനാണ് സ്കൂൾബസ്സ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വിദ്യാ‍ർഥികളെ സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടു വിടുകയുമാണ് എന്റെ ജോലി. ഇതു കേട്ട് എന്റെ ബന്ധുക്കളായ ട്രാൻസ്പോർട്ട്  ബസുകളും പ്രൈവറ്റ് ബസുകളും കണ്ണുരുട്ടുന്നത് എനിക്കു കാണാം. അവരും വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ സഹായിക്കാറുണ്ടത്രേ. ശരി...ശരി...ശരി... ഞാനത് സമ്മതിക്കുന്നു.

                 പല ട്രാ‍ൻസ്പോർട്ട്ബസ്സുകളുടെയും ഫുട്ബോർഡിലും പുറകിലത്തെ ഏണിയിലുമാണല്ലോ വിദ്യാർഥികളുടെ സ്ഥാനം! പ്രൈവറ്റ് ബസ്സുകൾക്കാണെങ്കിൽ വിദ്യാർഥികളെ കാണുന്നതു തന്നെ ദേഷ്യമാണ്. അകത്ത് കയറിപ്പറ്റിയാലോ, പലപ്പോഴും സീറ്റിലിരിക്കാൻ അനുവാദമില്ല. അങ്ങനെ നോക്കുമ്പോൾ എന്റെ സ്ഥാനം വളരെ ഉയർന്നതല്ലേ? ഞാൻ പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുതേ!  

                  മുൻപൊക്കെ പല നിറങ്ങളിലുള്ള പെയിന്റടിച്ച് ഞാൻ ചെത്തി നടന്നിരുന്നു - അല്ല ഓടിയിരുന്നു. ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ഒറ്റ നിറമേയുള്ളൂ. മഞ്ഞ നിറം!! പോട്ടേ...എനിക്കതിൽ അത്ര പരിഭവമില്ല. വിദ്യാർഥികളെല്ലാം യൂ‍ണീഫോമിടുമ്പോൾ ഞങ്ങളെയും യൂണീഫോം ഇടീച്ചതാണെന്ന് സമാധാനിക്കാം.രാവിലത്തെ തിരക്കിനിടയിൽ ഞങ്ങളെ തിരിച്ചറിയാനാണൂപോലും ഈ നിറം.

 
                 സംഗതി സ്കൂൾബസ് ആണെങ്കിലും മത്തി അടുക്കുന്നതു പോലെയാണ് സ്കൂൾ ബസ്സിലും കുട്ടികളെ കയറ്റുന്നത്. ആദ്യമാദ്യമുള്ള സ്റ്റോപ്പിൽനിന്ന് ബസ്സിൽ കയറുന്നവർക്ക് സീറ്റ് കിട്ടും. പിന്നീട് കയറുന്നവർ സ്കൂളിൽഎത്തുന്നതുവരെ നിൽക്കണം!
 
                 സീറ്റ് കിട്ടിയവർ ഭാഗ്യം ചെയ്തവരാണെന്ന് കരുതാൻ വരട്ടെ. പിന്നീട് കയറുന്നവരുടെ ബാഗ് ഇവരാണ് ചുമക്കേണ്ടത്. എല്ലാവരും തങ്ങളുടെ ബാഗ് സീറ്റിലിരിക്കുന്നവരുടെ മടിയിലേക്കിടും. സത്യം പറഞ്ഞാൽ അലക്കുകാരന്റെ വിഴുപ്പു ഭാണ്ഡം ചുമക്കുന്ന കഴുതയുടെ അവസ്ഥ ഇതിലും ഭേദമാണെന്നു തോന്നും!!!

                 സീറ്റ് കിട്ടിയാലും സ്കൂളിലെത്തുന്നതുവരെ സീറ്റിലിരിക്കാമെന്നും കരുതേണ്ട. ടീച്ചർമാർ കയറുമ്പോൾ സീറ്റൊഴിഞ്ഞുകൊടുക്കണം. ചില ടീച്ചർമാർക്ക് ഏതെങ്കിലും സീറ്റ് കിട്ടിയാൽ പോര; സൈഡ് സീറ്റ് തന്നെ വേണം! 

                 എന്റെ യാത്രാവേളകൾ എത്ര രസകരമാണെന്നോ... കുട്ടികളുടെ കലപില ശബ്ദംകൊണ്ട് ബസ് മുഖരിതമായിരിക്കും. ഈ അണ്ഡകടാഹത്തിലെ മുഴുവൻ വിഷയങ്ങളും ബസ്സിൽ ചർച്ചാവിഷയമാകാറുണ്ട്. ഈ ബഹളത്തിനിടയിലും വായനയിൽ മുഴുകുന്ന ‘ബുജി’കളും ഉണ്ട്! പരീക്ഷാ സമയങ്ങളിൽ ബസ്സിൽ ഒരു ബഹളവുമില്ല. എന്തൊരച്ചടക്കമാണെന്നോ.

                 ‘അവധിക്കാലം’- എല്ലാ വിദ്യാർഥികളും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം. പക്ഷേ അവധിക്കാലം എനിക്ക് ഇഷ്ടമല്ല. കാരണം എനിക്ക് ആ സമയത്ത് ഏകാന്തവാസമാണല്ലോ. വിദ്യാർഥികളെ കാണാൻ പറ്റില്ല. ബോറടി സഹിക്കാ‍ൻ പറ്റില്ല.

                 മിക്ക സ്കൂൾ ബസ്സുകളും പതിയെ മാത്രമേ ഓടുകയുള്ളൂ. നിറച്ച് വിദ്യാർഥികളുമായി മരണപ്പാച്ചിൽ നടത്തുന്നത് ശരിയല്ലല്ലോ. അതു കൊണ്ട് കുട്ടികൾ ഞങ്ങൾക്കൊരു ഓമനപ്പേരിട്ടിട്ടുണ്ട്. എന്താണെന്നോ - “കാള വണ്ടി”! 

                 ഇതൊക്കെയാണ് കൂട്ടുകാരേ എന്റെ വിശേഷങ്ങൾ. ഇനി നിൽക്കാൻ സമയമില്ല. രാവിലത്തെ ട്രിപ്പിനുള്ള സമയമായി. പോകട്ടേ...

                 റ്റാറ്റാ...ബൈ...ബൈ...പോം...പോം...കീ...കീ...

- വിപിൻ.ജി.നാഥ് പേയാട്

              സ്കൂൾ ബസിന്റെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014, ജൂലൈ 7, തിങ്കളാഴ്‌ച

മഴവില്ല് തെളിയുന്നു...

          കൊടുംചൂടില്‍ ചുട്ടുപഴുത്തുകിടക്കുന്ന ഭൂമിയെ മഴപെയ്യിച്ച് കുളിരണിയിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ആകാശത്തിന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി; അതാണ് മഴവില്ല്.
             
            ഒന്നിനോടൊന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഏഴ് നിറങ്ങള്‍ ഒന്നിച്ച് നില്‍ക്കുമ്പോളുണ്ടാകുന്ന  നിറങ്ങളുടെ കാവടിയാട്ടം!!!

            മഴവില്ല് കാണുമ്പോള്‍ മയില്‍ മാത്രമല്ല നൃത്തം ചെയ്യുന്നത് എല്ലാവരുടെ മനസ്സും ആഹ്‌ളാദ നൃത്തം ചെയ്യും.
   
   നിറങ്ങളുടെ വൈവിധ്യം അതാണ് മഴവില്ലിനെ മനോഹരമാക്കുന്നത്.

         'ബ്‌ളോഗുലക'ത്തിന്റെ ആകാശത്ത് വ്യത്യസ്തമായ രചനകള്‍ കൊണ്ട്  മഴവില്ല് തീര്‍ക്കാനുള്ള ഒരു എളിയശ്രമം...

"മഴവില്ല്" ഉടന്‍ തെളിയുന്നു... 
നുഗ്രഹിക്കൂ..! ശീര്‍ദിക്കൂ..!  
( “പ്രിയ സുഹൃത്തുക്കളേ; ഇത് ''മവില്ല്MAZHAVIL''-ലെ ആദ്യ പോസ്റ്റായിരുന്നു. 22.12.2013 മുതൽ വില്ല്MAZHAVIL പ്രസിദ്ധീകരിച്ചു തുടങ്ങി. എല്ലാ മാസവും 22നു 7 പുതിയ രചനകൾ പോസ്റ്റ് ചെയ്തുവരുന്നു.”)