2015, ജൂലൈ 7, ചൊവ്വാഴ്ച

“പരിധിക്ക്പുറത്ത്...?!!”- മഴവില്ല് - നിറം-1 (22.6.2015)

ില്ല് - നിറം-1 (22.6.2015)

 

  “ പരിധിക്ക് പുറത്ത്...?!! ”       

                      
                ('.') മൊബൈലിന് ഒട്ടും റേഞ്ചില്ലെങ്കിലും ഫോൺ ചെയ്യാൻ കഴിയുന്നത് ആർക്ക്?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.5.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

“ ഇനി എങ്ങനെ നനയ്ക്കും...?!!!”


                                               ചോദ്യം:
               ('.') എപ്പോഴും വെള്ളം ഉണ്ടെങ്കിലും അതുകാരണം ഒട്ടും നനവുപറ്റാത്തത് എവിടെ?!! ('.')

ഉത്തരം:
             ('.')   “ഡിക്ഷ്ണറിയിൽ”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

“ആധാരമെഴുത്തുകാരന്റെപ്രേമലേഖനം”- മഴവില്ല് - നിറം-2 (22.6.2015)


ില്ല് - നിറം-2 (22.6.2015)

  “ ആധാരമെഴുത്തുകാരന്റെ പ്രേമലേഖനം ”

                                           

             കോത്താഴം താലൂക്കിൽ കോഴിക്കൊമ്പ് വില്ലേജിൽ കപ്പക്കാലായിൽ വീട്ടിൽ ദുര്യോധനക്കുറുപ്പ് മകൾ ടി.വി. കാണൽ, മൊബൈൽ കിന്നാരം തൊഴിൽ നിത്യകല്യാണി സമക്ഷം മേപ്പടി താലൂക്കിൽ മേപ്പടി വില്ലേജിൽ ചേറ്റുകണ്ടത്തിൽ വീട്ടിൽ കാർക്കോടകൻ പിള്ള മകൻ ആധാരമെഴുത്തു ജീവനം പുഷ്കു എന്ന പുഷ്കരകുമാരൻ സമർപ്പിക്കുന്ന പ്രേമലേഖനം.


                     എന്റെ കരളേ... നിന്റെ ഹൃദയം എന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് എത്ര നാളുകളായി ഞാൻ പുറകേ നടക്കുന്നു...പക്ഷേ നീയെന്തേ എന്നെക്കാണുമ്പോൾ റിക്കവറിക്കാരേ കണ്ട കുടിശ്ശിക കക്ഷിയെപ്പോലെ ഒഴിഞ്ഞു മാറുന്നത്?!!! ഞാനെത്ര കാലം ഇങ്ങനെ പുറമ്പോക്കിൽ കിടക്കുന്ന കയ്യേറ്റക്കാരനെപ്പോലെ കഴിയും. നീയില്ലാത്ത ജീവിതം എനിക്ക് പട്ടയനമ്പരില്ലാത്ത തണ്ടപ്പേര് പോലെയാണ്.

                      +2 വിന് പഠിക്കുമ്പോൾ സ്കൂളിൽ പോകാനുള്ള സൌകര്യത്തിന് കുറച്ചു കാലം നീ നിന്റെ അമ്മായിയുടെ വീട്ടിൽ നിന്നതിന്റെ പേരിൽ കുത്തകപ്പാട്ടത്തിന് കിട്ടിയ സ്ഥലം പട്ടയ ഭൂമി ആക്കാൻ നോക്കുന്നതു പോലെ നിന്റമ്മായി അവരുടെ മകൻ കോലുനാരായണനെക്കൊണ്ട് നിന്നെകെട്ടിക്കാൻ നോക്കുന്നവിവരം ഞാനറിഞ്ഞു. പുറമ്പോക്കും തരിശും തിരിച്ചറിയാൻ വയ്യാത്ത അവനേക്കാൾ ഞാനാണ് നിനക്കു യോജിച്ചത്.

                     തമ്മിൽകണ്ടാൽ കീരിയും പാമ്പും പോലുള്ള നമ്മുടെ പിതാക്കന്മാരുടെ വഴക്കിനിടയിൽ എന്റെ അച്ഛൻ പുരയിടത്തിന്റെ അതിരിൽ കിടന്ന സർവ്വെ കല്ല് പിഴുതുകളഞ്ഞതും കൃഷിയുടെ കാര്യം പറഞ്ഞാൽ ഞങ്ങളുടെ കാഫലംതെങ്ങ് മൂന്ന്, കായില്ലാത്തത് രണ്ട്, വരിക്കപ്ലാവു ഒന്ന് എന്നിവ നിന്റെ അച്ഛൻ രഹസ്യമായി രസം വച്ച് ഉണക്കിയതും എന്റെ നാൾവഴിയിൽ ഞാൻ കുറിച്ചിട്ടിട്ടുണ്ട്. നഷ്ടത്തിന്റെ ഡി. സി. ബി. നോക്കിയാൽ നമ്മുടെ കുടുംബങ്ങൾ ഒരിക്കലും ഒന്നിക്കില്ല.

                     പോക്കുവരവിനെ ചുരുക്കി പി. വി. എന്നു പറയുന്നതുപോലെ കല്യാണി എന്ന നിന്റെ പേര് ചുരുക്കി ഞാൻ നിന്നെ കല്ലു എന്നേവിളിക്കൂ . എന്റെ പൊന്നെ നിനക്കല്ലാതെ മറ്റാർക്കും എന്റെ ഹൃദയം ഞാൻ കൈമാറിയിട്ടില്ല. അക്കാര്യത്തിൽ എന്റെ ഹൃദയം പട്ടയകക്ഷി എഴുതിക്കൊടുത്ത് പ്രമാണം പോലെയാണ്. അത് സ്വന്തമാക്കാൻ എന്റെ പഴയ പ്രേമങ്ങളെന്ന മുൻ പ്രമാണങ്ങളെക്കുറിച്ചോർത്ത് നീ വിഷമിക്കേണ്ട.

                     എന്തായാലും നമ്മുടെ കല്യാണക്കാര്യം അച്ഛനോട് പറഞ്ഞ് പകുതി ശരിയാക്കി വച്ചിട്ടുണ്ട്. നീയെന്ന പതിവിനു വിധേയമായ ഭൂമിയുടെ സ്കെച്ചും മഹസ്സറുമായ ഗ്രഹനിലയും ജാതകക്കുറിപ്പും തന്നാൽ കോവാലക്കണിയാരെക്കൊണ്ട് നോക്കിച്ചിട്ട് ബാക്കിക്കാര്യം മുന്നോട്ടു നീക്കാമെന്ന് അച്ഛൻ പറയുന്നു.

                     എന്തൊക്കെയായാലും നമ്മെ തടയാൻ ശ്രമിക്കുന്നവരുടെ ഒറ്റ സർവ്വെ നമ്പരായിക്കിടക്കുന്ന മുതുകിടിച്ച് സബ്ഡിവിഷൻ തിരിക്കുമെന്ന് ഞാനിതിനാൽ ഉറപ്പിച്ചു പറയുന്നു.

                     എന്റെ ഹൃദയമാകുന്ന സർവ്വെക്കല്ല് മേൽനടപടിക്കായി ഇതോടൊപ്പം സമർപ്പിച്ചു കൊണ്ട് നിർത്തട്ടേ... 
                                                                            എന്ന് ,
                                             കല്ലുവിന്റെ സ്വന്തം പുഷ്കു.
( NB: ഇതിനുള്ള മറുപടി മടക്കത്തപാലിൽ പ്രത്യേക ദൂതൻ മുഖേന നൽകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.)

- വിപിൻ.ജി.നാഥ് പേയാട്
              “പ്രേമലേഖനത്തെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

“വല്ലതും അറിയാമോ..?!!!”- മഴവില്ല് - നിറം-3 (22.6.2015)

ില്ല് - നിറം-3 (22.6.2015)

 

വല്ലതും അറിയാമോ..?!!! 

                       ‘അറിയുക’- ഈ പുസ്തകം കണ്ടിട്ടുണ്ടോ?
തിരുവനന്തപുരത്തുള്ള കോണ്ടിനെന്റെൽ പബ്ലിക്കേഷൻസ് 1990ൽ പ്രസിദ്ധീകരിച്ച മനോഹരവും വിവിധ വിഷയങ്ങളെക്കുറിച്ച് അറിവു നൽകുന്നതുമായ ഒരു പൊതുവിജ്ഞാനപുസ്തകമാണ് ‘അറിയുക’. മഞ്ചാടിക്കുരുവിന്റെ  ചിത്രമുള്ള കവർപേജ് പുസ്തകത്തെ ആകർഷകമാക്കുന്നു. 


              വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള ഒരു തലക്കെട്ടും അതിനു ചുവടെ കൌതുകമുണർത്തുന്ന ചോദ്യവും, തുടർന്ന് സരളവും സരസവുമായ വിഷയാവതരണവും ഒപ്പം അനുയോജ്യമായ ബഹുവർണ്ണ ചിത്രവും. 

 

              ആ കാലത്ത് കെട്ടിലും മട്ടിലും ‘അറിയുക’യോട് കിടപിടിക്കുന്ന ഒരു വിജ്ഞാന പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നുതന്നെ പറയാം! 

 

                                          -വിപിൻ.ജി.നാഥ് പേയാട്


                “ചിത്രങ്ങൾ ഇഷ്ടപ്പെട്ടോ? ചിത്രത്തെയും ‘അറിയുക’യെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

മഴക്കവിതകൾ- മഴവില്ല് - നിറം-4 (22.6.2015)

വില്ല് - നിറം-4 (22.6.2015)

“മഴക്കവിതകൾ”

 കാർമേഘം                                      

               കറുകറുത്ത കാർമേഘം 
          കടന്നു വന്നാൽ കട്ടായം
          ഇടിയും മഴയും ഉടനുണ്ട്
          ഇനിയും നിങ്ങൾക്കറിയില്ലേ?!

                        മഴ

               പേക്രോം പേക്രോം പേക്രോം
          പാടും പേക്കാച്ചിത്തവളേ
          പെരുമഴ കൊണ്ട് വലഞ്ഞല്ലോ
          പേക്രോം പാട്ട് നിറുത്താമോ

                     വില്ല്

             മാനത്തുണ്ടൊരു മഴവില്ല്
          ഏഴുനിറത്തിൽ വിടരുന്നു
          മഴമാറുമ്പോൾ മാനത്ത്
          പുതിയൊരു ശോഭ പരത്തുന്നു. 
                                                                                           - വിപിൻ.ജി.നാഥ് പേയാട്
         “എങ്ങനുണ്ട് കുട്ടിക്കവിതകൾ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താൻ മറക്കരുതേ”
   - സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ഹൈടെക്പഴഞ്ചൊല്ലുകൾ&ശൈലികൾ Hi Tec Pazhanchollukal & Sailikal- മഴവില്ല് - നിറം-5 (22.6.2015)

വില്ല് - നിറം-5 (22.6.2015)

“ഹൈടെക്പഴഞ്ചൊല്ലുകൾ & ശൈലികൾ”

('.')  അച്ചിക്ക് ആൻഡ്രോയിഡ് പക്ഷം നായർക്ക് വിൻഡോസ് പക്ഷം.
 
('.')  ഫയലിനു പ്രാണവേദന വൈറസിനു കളിവിളയാട്ടം.
 

('.')  കീബോർഡെന്നത് ഞാനറിയും സീ.ഡി. പോലെ ഉരുണ്ടിരിക്കും!
 

- വിപിൻ.ജി.നാഥ് പേയാട്

           "ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ" .


ജീവിതദർശനം Jeevitha Darsanam- മഴവില്ല് - നിറം-6 (22.6.2014)

വില്ല് - നിറം-6 (22.6.2014)

"ജീവിത ദർശനം"

             
              * നല്ല വാക്ക് വിലയേറിയ സമ്മാനത്തെക്കാൾ ഉത്കൃഷ്ടമാണ്.


             ** എത്ര മഹത്തായ സ്നേഹപ്രകടനത്തിലും അകൽച്ചയും വേർതിരിവുമുണ്ട്. 
              
              *** നാളെ കിട്ടുന്ന കോഴിയേക്കാൾ ഇന്നുകിട്ടുന്ന മുട്ടയ്ക്കാണ് പ്രാധാന്യം.

              **** ദാരിദ്ര്യമാണ് കുറ്റങ്ങളുടെ അമ്മയെങ്കിൽ വിവേകശൂന്യതയാണ് അവയുടെ അച്ഛൻ.

              ***** നാം ഒരിക്കലും ജീവിക്കുന്നില്ല. ജീവിക്കുന്നതിനെക്കുറിച്ചുള്ള       പ്രതീക്ഷയിലാണെപ്പോഴും!
                   

             ****** ചില നഷ്ടങ്ങൾ നേട്ടങ്ങളേക്കാൾ മെച്ചമാണ്.  
 - വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

അരുമക്കിങ്ങിണി -ചിത്രങ്ങള്‍- മഴവില്ല് - നിറം-7(22.6.2014)

ില്ല് - നിറം-7(22.6.2014)

 

അരുമക്കിങ്ങിണി..?!!” 

                            “അരളിച്ചെടിതൻ ഇലതന്നടിയിൽ
                             അരുമക്കിങ്ങിണി പോലെ
                             വീശും കാറ്റത്തിളകിത്തെന്നി
                             വീഴാതങ്ങനെ നിന്നു...”

                   അരളിച്ചെടിയുടെ ഇലയിൽ തൂങ്ങിക്കിടക്കുന്ന                                      പൂമ്പാറ്റയുടെ പ്യൂപ്പ.  

- വിപിൻ.ജി.നാഥ് പേയാട് 

                 “ചിത്രം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്