പ്രധാന താരം(Main story) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രധാന താരം(Main story) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഏപ്രിൽ 23, ശനിയാഴ്‌ച

പോയിടാസ്കിവിളീ...-മഴവില്ല്-നിറം-1(22.11.2015)

ില്ല് - നിറം-1 (22.11.2015)

 

“പോയി ടാസ്കി വിളീ...

           
        നമുക്ക് വാടകയ്ക്കെടുത്ത് യാത്ര ചെയ്യാവുന്ന വാഹനമാണ് ടാക്സി. ‘കാബ്രിയൊലെറ്റ്’ എന്നായിരുന്നു ഇതിന്റെ പഴയ പേര്.  ആ പേര് ചുരുങ്ങി ‘കാബ്’ എന്നായി മാറി.
          1891ൽ വില്യംഹെംബ്രൂൺ എന്ന ജർമ്മൻകാരനാണ് വാഹനം ഓടുന്നതിനനുസരിച്ച് ദൂരം രേഖപ്പെടുത്താനുള്ള ഒരു യന്ത്രം കണ്ടുപിടിച്ചത്. ‘ടാക്സി മീറ്റർ’ എന്നായിരുനു ഇതിന്റെ പേര്. എന്നാൽ അക്കാലത്ത് ഇതിന് വലിയ പ്രചാരം കിട്ടിയില്ല.
           1907ൽ അമേരിക്കയിലാണ്  ടാക്സി മീറ്റർ ഘടിപ്പിച്ച കാബ് (ടാക്സി മീറ്റർകാബ് ) ഓടിത്തുടങ്ങിയത്. പിന്നീട് ‘ടാക്സി മീറ്റർകാബ് എന്ന പേര് ചുരുങ്ങി ‘ടാക്സി ആയി മാറി!            
 
- വിപിൻ.ജി.നാഥ് പേയാട്

              “ടാക്സിയുടരിത്രത്ക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2015 മാർച്ച് 31, ചൊവ്വാഴ്ച

"എന്നുംഎപ്പോഴും"-മഞ്ജുവാര്യർ മഴവില്ല് - നിറം-2 (22.3.2015)

ില്ല് - നിറം-2 (22.3.2015)

 

“എന്നും എപ്പോഴും - മഞ്ജുവാര്യർ

           
        അഭിനയ ശേഷിയും മലയാളത്തനിമയും ഒത്തിണങ്ങിയ ഒരു നായികയ്ക്ക് വേണ്ടിയുള്ള മലയാള സിനിമയുടെ കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു മഞ്ജുവാര്യർ. മറ്റുള്ളവരുടെ കഴിവുകളെ അത്ര പെട്ടെന്നൊന്നും അംഗീകരിക്കാത്ത മലയാളികൾ പക്ഷേ മഞ്ജുവാര്യരെ വളരെ വേഗമാണ് ഹൃദയത്തിൽ സ്വീകരിച്ചത്. ശാരദയെയും ഷീലയെയും ഉർവ്വശിയെയും പോലെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിവുള്ള ഒരു നടിയെയാണ് മഞ്ജുവാര്യരിൽ പ്രേക്ഷകർ ദർശിച്ചത്.
           മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ എത്തിയ മഞ്ജുവിനെ താരമാക്കിയത് 1996 ൽ വിഷുവിന് പുറത്തിറങ്ങിയ ‘സല്ലാപ’മാണ്. തൊട്ടുപിന്നാലെ മഞ്ജുവിന് ലഭിച്ചത് മലയാളത്തിലെ ഹിറ്റ്മേക്കർമാരിൽ രണ്ടുപേരായ സത്യൻ അന്തിക്കാടിന്റേയും (തൂവൽ കൊട്ടാരം) രാജസേനന്റെയും(ദില്ലിവാല രാജകുമാരൻ) ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെ വിജയം മഞ്ജുവാര്യർ എന്ന നടിയുടെ സിംഹാസനം ഉറപ്പിച്ചു.1996 ൽ മഞ്ജുവാര്യർ അഭിനയിച്ച ഒട്ടുമിക്കചിത്രങ്ങളും ഹിറ്റായി. അങ്ങനെ ‘ഹിറ്റുകളുടെ രാജകുമാരി’യായി. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1996 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടി.
            1997 ൽ മികച്ച കുറച്ച് കഥാപാത്രങ്ങളേ മഞ്ജുവാര്യർക്ക് ലഭിച്ചുള്ളു. ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’-ലെ ‘അനുപമ‘, ‘കളിയാട്ട’ത്തിലെ ‘താമര’ തുടങ്ങിയവ.  എല്ലാചിത്രങ്ങളും ഹിറ്റാക്കാൻ മഞ്ജുവിന് കഴിഞ്ഞില്ല.
            എന്നാൽ ഈ കുറവ് പരിഹരിക്കുന്ന തരത്തിൽ 1997 ഡിസംബറിൽ ഒരു ചിത്രമിറങ്ങി; ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ആറാം തമ്പുരാൻ’. ഇതിൽ മോഹൻലാലിന്റെ അഭിനയ വൈഭവത്തിനൊപ്പം പിടിച്ചുനിന്ന മഞ്ജുവിന്റെ ഉണ്ണിമായയെ ആർക്കും മറക്കാൻ കഴിയില്ല.
            തുടർന്ന് വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങൾ മഞ്ജുവാര്യരുടെ ക്രഡിറ്റിലുണ്ടായി. ഇതിൽ ഏറ്റവും ശ്രദ്ധേയം ,‘കന്മദ’ത്തിലെ ‘ഭാനു’വാണ്. തികച്ചും ‘റഫ് ആൻഡ് ടഫ്’ ആയ ഒരു വേഷം. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മഞ്ജു ആ കൊല്ലത്തിപ്പെണ്ണിനെ ഗംഭീരമാക്കി. എം.ടി.യുടെ രചനയായ ‘ദയ’യാണ് മറ്റൊരു ചിത്രം. അതിലെ അടിമപ്പെണ്ണിനെ മഞ്ജു ഏറെ സ്ട്രെയിനെടുത്ത് അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം  കിട്ടിയില്ല. ‘തിരകൾക്കപ്പുറ’വും ബോക്സ് ഓഫീസിൽ രക്ഷപ്പെട്ടില്ല.
            1998 ലെ ഓണത്തിന് പുറത്തിറങ്ങിയ ‘സമ്മർ ഇൻ ബത് ലഹേം’ ഗംഭീരവിജയമായതിന്റെ ഒരു ഘടകം മഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ്
          ജോഷിയുടെ ‘പത്ര’ത്തിലെ ‘ദേവിക’യും, തിലകനുമായി ഒപ്പത്തിനൊപ്പം പിടിച്ചു നിന്ന ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘രുദ്ര’യെയും പോലെ തീപ്പൊരി കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചത് പ്രശംസനീയമാണ്.
            ഒരു സിനിമാതാരം ടി. വി. സീരിയലിൽ അഭിനയിച്ചാൽ സിനിമയിൽ അവസരം കുറഞ്ഞിട്ടാണ് എന്നു കരുതുന്ന കാലത്ത് മഞ്ജുവാര്യർ ധൈര്യപൂർവ്വം ഒരു ടി. വി. സീരിയലിൽ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പള്ളിയുടെ ‘മോഹാരവം’. മഞ്ജുവാര്യരെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നതിൽ ‘മോഹാരവം’ ഏറെ സഹായിച്ചു.
          എം. ജി. ശ്രീകുമാറും മാഗ്നസൗണ്ടും ചേർന്ന് ഓണത്തിന് പുറത്തിറക്കിയ ‘ചിങ്ങപ്പൂവ്’ എന്ന ആൽബത്തിൽ രണ്ട് ഗാനങ്ങളും  മഞ്ജുവാര്യർ പാടി.
           നീണ്ട ഇടവേളയ്ക്ക് ശേഷം 2013 ൽ മഞ്ജുവാര്യർ അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. “ഹൌ ഓൾഡ് ആർ യു”എന്ന ചിത്രം മഞ്ജുവിനെ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ എന്നും എപ്പോഴും തീയറ്ററുകളിൽ ഉത്സവമാകുമ്പോൾ നമുക്ക് ഉറപ്പിക്കാം മികച്ച കഥാപാത്രങ്ങളുമായി മഞ്ജുവാര്യർ  എന്നും എപ്പോഴും നമ്മെ രസിപ്പിക്കും!!! .    
 

- വിപിൻ.ജി.നാഥ് പേയാട്

              മഞ്ജുവാര്യരുടെ തിരിച്ചുവരവിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 നവംബർ 8, ശനിയാഴ്‌ച

അന്ധവിശ്വാസങ്ങൾ ...!!! Andhaviswasangal..!!! മഴവില്ല് - നിറം-7 (22.10.2014)

ില്ല് - നിറം-7 (22.10.2014)

 

അന്ധവിശ്വാസങ്ങൾ ?!!! 

                                       

                 അന്ധവിശ്വാസങ്ങളില്ലാത്ത മനുഷ്യർ ഈ ഭുമുഖത്തുണ്ടാകുമെന്നു തോന്നുന്നില്ല. തലമുറകളിലൂടെ പ്രചരിക്കുന്ന ചില അന്ധവിശ്വാസങ്ങൾ ശുദ്ധമണ്ടത്തരമാണെങ്കിലും പലതിന്റെ പിന്നിലും ചില നല്ല ഉദ്ദേശ്യങ്ങൾ കാണും. നേരേ ചൊവ്വെ പറഞ്ഞാൽ അനുസരിക്കാത്ത പല കാര്യങ്ങളും വിശ്വാസത്തിന്റെ  പരിവേഷം നൽകിയാൽ മിക്കവരും അനുസരിക്കും!!! അതാണ് ഈ കമ്പ്യൂട്ടർ യുഗത്തിലും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നതിനു കാരണം!!!

                 ചില അന്ധവിശ്വാസങ്ങളും അവയുടെ പിന്നിലെ രഹസ്യങ്ങളും പരിശോധിക്കാം.   

                  കുളത്തിലും തോട്ടിലും കാണുന്ന തവളകളെ കല്ലെടുത്തെറിയുന്നത് കുട്ടികളുടെ വിനോദമാണ്. പഴമക്കാർ ഇതു കണ്ടാൽ ഉടൻ പറയും -“തവളയെ എറിഞ്ഞാൽ അമ്മയുടെ ദേഹത്ത് നീരു വരും!”. ഇതു കേട്ടാൽ‌പ്പിന്നെ ആരെങ്കിലും കല്ലെറിയുമോ? പണ്ടുള്ളവർക്കറിയാം, കൊതുകിനെയും വിട്ടിലിനെയും പിടിച്ചു തിന്ന് തവളകൾ ചെയ്യുന്ന സേവനത്തെപ്പറ്റി. അങ്ങനെയുള്ള തവളകളുടെ നിലനിൽ‌പ്പിന് ഈ അന്ധവിശ്വാസം തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

 
                 ‘മുറത്തിൽ ചവിട്ടിയാ‍ൽ കാള കുത്തും’. അരിയും പയറുമൊക്കെ പാറ്റുന്ന മുറത്തിൽ ചവിട്ടുന്ന വികൃതികളെ അടക്കാൻ ഇതിലും നല്ലൊരു ഭീഷണിയുണ്ടോ?
 
                 ‘വെള്ളത്തിൽ മൂത്രമൊഴിച്ചാൽ കല്യാണത്തിന് മഴപെയ്യും’ എന്നൊരു വിശ്വാസമുണ്ട്. ഇതിന്റെ രഹസ്യം അറിയണ്ടേ? പണ്ടു കാലത്ത് എല്ലായിടത്തും കിണറില്ലായിരുന്നു. വെള്ളത്തിനു വേണ്ടി കുളങ്ങളെയും നദികളെയും തോടുകളെയുമാണ് മിക്കവരും ആശ്രയിച്ചിരുന്നത്. ഈ ജലാശയങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നവരെ തുരത്താൻ ഈ അന്ധവിശ്വാസം പ്രയോജനകരമായി.

                 ‘കല്ലാടും വീട്ടിൽ നെല്ലാടുകയില്ല!’ വീട്ടിലിരുന്ന് കൊത്തങ്കല്ലു കളിക്കുന്നവരെ വിരട്ടാൻ മുത്തശ്ശിമാർ ഇങ്ങനെ പറയാറുണ്ട്. കുട്ടികൾ പഠിത്തം കളഞ്ഞും ജോലിക്കു പോകേണ്ടവർ അതു ചെയ്യാതെയും കല്ലു കളിച്ചിരിക്കുന്നത് ശരിയല്ലല്ലോ.

                 തേങ്ങ ഉടച്ചതിനു ശേഷം മലർത്തിവയ്ക്കുന്നത് ദോഷമാണ്. അത് മരണത്തെ ക്ഷണിച്ചു വരുത്തുമത്രേ! ഉടച്ച തേങ്ങ മലർത്തി വച്ചാൽ അതിൽ ഈച്ചയും മറ്റു ക്ഷുദ്രജീവികളും വന്നിരിക്കും. അല്ലെങ്കിൽ പല്ലിയോ മറ്റോ കാഷ്ടിച്ചേക്കാം. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു വിശ്വാസം പ്രചരിപ്പിക്കുന്നത്.

                 മഞ്ഞച്ചേര വീട്ടിൽ വരുന്നത് നല്ലതാണത്രേ. എന്താണു കാര്യമെന്നു പറയുന്നില്ല. എലിശല്യം കൂടുതലുള്ള വീടുകളിൽ ചേര കയറാറുണ്ട്. നിരുപദ്രവകാരിയായ ചേര എലികളെ പിടിച്ചു തിന്ന് നമ്മെ സഹായിക്കുന്നു. വീട്ടിൽ കയറിയ ചേര അന്ധവിശ്വാസത്തിന്റെ ബലത്തിൽ സ്വന്തം തടി രക്ഷിക്കുന്നു.

                 മുഖം നോക്കുന്ന കണ്ണാടിയുമായി ബന്ധപ്പെട്ട് ധാരാളം അന്ധവിശ്വാസങ്ങളുണ്ട്. കണ്ണാടി താഴെ വീണുടഞ്ഞാലും പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കിയാലുമൊക്കെ കഷ്ടകാലം വരുമത്രേ. ഈ വിശ്വാസം കണ്ണാടി ഉടയാതെ കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കും.

                 രാത്രിയിൽ കണ്ണാടി നോക്കിയാൽ സൌന്ദര്യം കുറയുമെന്നു കേട്ടിട്ടില്ലേ?! ഉറങ്ങാൻ പോകുമ്പോൾ കണ്ണാടി നോക്കി വെറുതെ ഒരുങ്ങിച്ചമയേണ്ട എന്നു പറഞ്ഞാൽ ആരും അനുസരിക്കില്ല. പക്ഷേ സൌന്ദര്യം പോകുമെന്ന് കേട്ടാൽ‌പ്പിന്നെ ആരെങ്കിലും കണ്ണാടിക്കു മുന്നിൽ നിൽക്കുമോ?   

                  പൂച്ച വീട്ടിൽ കയറിവന്നാൽ ഐശ്വര്യമുണ്ടാകുമത്രേ. എലികൾ വിളയാടുന്ന വീട്ടിൽ പൂച്ച കയറുന്നത് നല്ലതാണല്ലോ. എന്നാൽ പട്ടികയറുന്നത് ദോഷമാണു പോലും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടിക്ക് പേ വിഷബാധയുണ്ടെങ്കിൽ പ്രശ്നമാകില്ലേ.  

 
                 അത്താഴത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ആത്മാവ് രാത്രിയിൽ വെള്ളം കുടിക്കാൻ പോകുമെന്ന് പറയാറുണ്ട്. ആത്മാവ് കുടത്തിലിറങ്ങി വെള്ളം കുടിക്കുമ്പോൾ ആരെങ്കിലും കുടം അടച്ചാൽ ആൾ മരിക്കുമത്രേ! ഈ വിശ്വാസത്തിനു പിന്നിലെ സയൻസ് എന്താണെന്നല്ലേ. ‘അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം’ എന്ന ഉപദേശം സ്വീകരിക്കാതെ നേരെ കട്ടിലിലേക്ക് മറിയുന്നവരുടെ ദഹനപ്രക്രിയയെ സഹായിക്കാൻ കൂടുതൽ വെള്ളം വേണം. മരണത്തെപ്പേടിച്ചെങ്കിലും വെള്ളം കുടിക്കുമല്ലോ.
 

                അടുക്കളയുമായി ബന്ധപ്പെട്ട് ചില അന്ധവിശ്വാസങ്ങളുണ്ട്. അരകല്ല് കിടുക്കിയാൽ അയലുമുടിയുമത്രേ. സന്ധ്യാസമയത്ത് അരകല്ലിൽ കുഴവി കൊണ്ട് ഇടിച്ച് ശബ്ദമുണ്ടാക്കുന്നത് അയൽക്കാർക്ക് ദോഷമുണ്ടാക്കും പോലും. കുട്ടികൾ പഠിക്കുകയും പ്രാർത്ഥന ചൊല്ലുകയുമൊക്കെ ചെയ്യുന്ന നേരത്ത് അരകല്ലിന്റെ ശബ്ദം അസഹ്യമാകാതിരിക്കാൻ പ്രചരിപ്പിച്ച അന്ധവിശ്വാസമാണിത്.

                 ഉപ്പു പാത്രം താഴെവീണു പൊട്ടുന്നത് ദുശ്ശകുനമാണ്. ആഹാരത്തിൽ ഉപ്പിന്റെ പ്രാധാന്യം അറിയാമല്ലോ. ഉപ്പ് ചീത്തയാകാതിരിക്കാൻ ഈ അന്ധവിശ്വാസം സഹായിച്ചു.

                 കട്ടിലിലിരുന്ന് കാലാട്ടിയാൽ അച്ഛന് ദോഷമുണ്ടാകും എന്ന് കേട്ടിട്ടില്ലേ? പണ്ടുകാലത്ത് അപ്പൂപ്പന്മാരും അമ്മൂമ്മമാരും തങ്ങളുടെ തുപ്പൽകോളമ്പി കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്. “മക്കളേ... കാലാട്ടരുതേ, കോളമ്പി മറിയും...” -എന്നു പറഞ്ഞാൽ ആരെങ്കിലും അനുസരിക്കുമോ?!! കോളാമ്പി മറിയാതിരിക്കാൻ അവരുടെ തലയിലുദിച്ചതാണ് ഈ ചൊല്ല്!

                 ‘തവള കരഞ്ഞാൽ മഴപെയ്യും’ എന്നാണ് വിശ്വാസം. കൊടും വേനലിൽ‌പ്പോലും തവള കരഞ്ഞാൽ താമസിയാതെ മഴപെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അപ്പോൾ ഇത് അന്ധവിശ്വാസമാണോ? ഭൂമികുലുക്കവും ഉരുൾപൊട്ടലും കൊടുങ്കാറ്റും വരുന്നത് ഉറുമ്പ്, പന്നി, കന്നുകാലികൾ തുടങ്ങിയവ മുൻകൂട്ടിമനസ്സിലാക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അപ്പോൾപ്പിന്നെ തവളയ്ക്ക് മഴമുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവില്ലെന്ന് ആരു കണ്ടു!!

                 പട്ടി ഓരിയിട്ടാലും കാലൻ കോഴി കൂകിയാലും കാലൻ വരുമെന്ന് പലരും വിശ്വസിക്കുന്നു. പച്ചവിട്ടിൽ (പച്ചക്കുതിര) ദേഹത്തു ചാടിയാൽ പണം കിട്ടും. കരിമ്പൂച്ച കുറുകെ ചാടുന്നത് ദുശ്ശകുനമാണ്. ഉപ്പൻ(ചെമ്പോത്ത്) കരയുന്നത് നല്ല ശകുനം. എന്തെങ്കിലും പറയുന്ന സമയത്ത് പല്ലി ചിലച്ചാലോ മണിമുഴങ്ങിയാലോ തുമ്മിയാലോ പറയുന്ന കാര്യം സത്യമാകും. കാക്ക വിരുന്നുവിളിച്ചാലോ പൂച്ച കൈകൊണ്ട് മുഖം കഴുകിയാലോ ഏതു ദിക്കിലേക്കാണോ തിരിഞ്ഞിരിക്കുന്നത് ആ ദിക്കിൽ നിന്ന് വിരുന്നുകാർ വരും. 

                 മുല്ലയും ശീമപ്ലാവും കറിവേപ്പും ഏത്തവാഴയും നാരകവുമൊക്കെ സ്വന്തം കൈ കൊണ്ട് സ്വന്തം വീട്ടിൽ നട്ടുപിടിപ്പിക്കരുത്, രാവിലെ കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും മുറ്റമടിക്കരുത്, തല വടക്കോട്ടുവച്ച് കിടന്നുറങ്ങരുത്, സന്ധ്യാസമയത്ത് നടവാതിലിൽ ഇരിക്കരുത്, സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് ഭക്ഷണം കഴിക്കുകയോ തുണി കല്ലിൽ അടിച്ച് കഴുകുകയോ ചെയ്യരുത്. തുടങ്ങി ധാരാളം അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നുണ്ട്! ഇവയ്ക്കു പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. 

 
                 നമുക്ക് സത്യം അറിയില്ല എന്ന ഒറ്റക്കാരണത്താൽ പല വിശ്വാസങ്ങളെയും അന്ധവിശ്വാസം എന്നു മുദ്രകുത്താൻ വരട്ടെ! പല അന്ധവിശ്വാസങ്ങളും ‘കയ്പ്പൻ കുഴമ്പിൽ മുക്കിയെടുത്ത പഞ്ചാരമിഠായി’കളാണ്. നാം ക്ഷമയോടെ അതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുകയാണ് വേണ്ടത്.        

- വിപിൻ.ജി.നാഥ് പേയാട്

              അന്ധവിശ്വാസങ്ങളെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 സെപ്റ്റംബർ 24, ബുധനാഴ്‌ച

മുറത്തിൽചവിട്ടിയാൽകാളകുത്തുമോ-പ്രധാന താരം(Main story22.9.2014)

ില്ല് - നിറം-7 (22.9.2014)

 

മുറത്തിൽ ചവിട്ടിയാൽ കാള കുത്തുമോ?!!! 

                                       

                 അന്ധവിശ്വാസങ്ങളില്ലാത്ത മനുഷ്യർ ഈ ഭുമുഖത്തുണ്ടാകുമെന്നു തോന്നുന്നില്ല. തലമുറകളിലൂടെ പ്രചരിക്കുന്ന ചില അന്ധവിശ്വാസങ്ങൾ ശുദ്ധമണ്ടത്തരമാണെങ്കിലും പലതിന്റെ പിന്നിലും ചില നല്ല ഉദ്ദേശ്യങ്ങൾ കാണും. നേരേ ചൊവ്വെ പറഞ്ഞാൽ അനുസരിക്കാത്ത പല കാര്യങ്ങളും വിശ്വാസത്തിന്റെ  പരിവേഷം നൽകിയാൽ മിക്കവരും അനുസരിക്കും!!! അതാണ് ഈ കമ്പ്യൂട്ടർ യുഗത്തിലും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നതിനു കാരണം!!!

                 ചില അന്ധവിശ്വാസങ്ങളും അവയുടെ പിന്നിലെ രഹസ്യങ്ങളും പരിശോധിക്കാം.   

                  കുളത്തിലും തോട്ടിലും കാണുന്ന തവളകളെ കല്ലെടുത്തെറിയുന്നത് കുട്ടികളുടെ വിനോദമാണ്. പഴമക്കാർ ഇതു കണ്ടാൽ ഉടൻ പറയും -“തവളയെ എറിഞ്ഞാൽ അമ്മയുടെ ദേഹത്ത് നീരു വരും!”. ഇതു കേട്ടാൽ‌പ്പിന്നെ ആരെങ്കിലും കല്ലെറിയുമോ? പണ്ടുള്ളവർക്കറിയാം, കൊതുകിനെയും വിട്ടിലിനെയും പിടിച്ചു തിന്ന് തവളകൾ ചെയ്യുന്ന സേവനത്തെപ്പറ്റി. അങ്ങനെയുള്ള തവളകളുടെ നിലനിൽ‌പ്പിന് ഈ അന്ധവിശ്വാസം തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

 
                 ‘മുറത്തിൽ ചവിട്ടിയാ‍ൽ കാള കുത്തും’. അരിയും പയറുമൊക്കെ പാറ്റുന്ന മുറത്തിൽ ചവിട്ടുന്ന വികൃതികളെ അടക്കാൻ ഇതിലും നല്ലൊരു ഭീഷണിയുണ്ടോ?
 
                 ‘വെള്ളത്തിൽ മൂത്രമൊഴിച്ചാൽ കല്യാണത്തിന് മഴപെയ്യും’ എന്നൊരു വിശ്വാസമുണ്ട്. ഇതിന്റെ രഹസ്യം അറിയണ്ടേ? പണ്ടു കാലത്ത് എല്ലായിടത്തും കിണറില്ലായിരുന്നു. വെള്ളത്തിനു വേണ്ടി കുളങ്ങളെയും നദികളെയും തോടുകളെയുമാണ് മിക്കവരും ആശ്രയിച്ചിരുന്നത്. ഈ ജലാശയങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നവരെ തുരത്താൻ ഈ അന്ധവിശ്വാസം പ്രയോജനകരമായി.

                 ‘കല്ലാടും വീട്ടിൽ നെല്ലാടുകയില്ല!’ വീട്ടിലിരുന്ന് കൊത്തങ്കല്ലു കളിക്കുന്നവരെ വിരട്ടാൻ മുത്തശ്ശിമാർ ഇങ്ങനെ പറയാറുണ്ട്. കുട്ടികൾ പഠിത്തം കളഞ്ഞും ജോലിക്കു പോകേണ്ടവർ അതു ചെയ്യാതെയും കല്ലു കളിച്ചിരിക്കുന്നത് ശരിയല്ലല്ലോ.

                 തേങ്ങ ഉടച്ചതിനു ശേഷം മലർത്തിവയ്ക്കുന്നത് ദോഷമാണ്. അത് മരണത്തെ ക്ഷണിച്ചു വരുത്തുമത്രേ! ഉടച്ച തേങ്ങ മലർത്തി വച്ചാൽ അതിൽ ഈച്ചയും മറ്റു ക്ഷുദ്രജീവികളും വന്നിരിക്കും. അല്ലെങ്കിൽ പല്ലിയോ മറ്റോ കാഷ്ടിച്ചേക്കാം. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു വിശ്വാസം പ്രചരിപ്പിക്കുന്നത്.

                 മഞ്ഞച്ചേര വീട്ടിൽ വരുന്നത് നല്ലതാണത്രേ. എന്താണു കാര്യമെന്നു പറയുന്നില്ല. എലിശല്യം കൂടുതലുള്ള വീടുകളിൽ ചേര കയറാറുണ്ട്. നിരുപദ്രവകാരിയായ ചേര എലികളെ പിടിച്ചു തിന്ന് നമ്മെ സഹായിക്കുന്നു. വീട്ടിൽ കയറിയ ചേര അന്ധവിശ്വാസത്തിന്റെ ബലത്തിൽ സ്വന്തം തടി രക്ഷിക്കുന്നു.

                 മുഖം നോക്കുന്ന കണ്ണാടിയുമായി ബന്ധപ്പെട്ട് ധാരാളം അന്ധവിശ്വാസങ്ങളുണ്ട്. കണ്ണാടി താഴെ വീണുടഞ്ഞാലും പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കിയാലുമൊക്കെ കഷ്ടകാലം വരുമത്രേ. ഈ വിശ്വാസം കണ്ണാടി ഉടയാതെ കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കും.

                 രാത്രിയിൽ കണ്ണാടി നോക്കിയാൽ സൌന്ദര്യം കുറയുമെന്നു കേട്ടിട്ടില്ലേ?! ഉറങ്ങാൻ പോകുമ്പോൾ കണ്ണാടി നോക്കി വെറുതെ ഒരുങ്ങിച്ചമയേണ്ട എന്നു പറഞ്ഞാൽ ആരും അനുസരിക്കില്ല. പക്ഷേ സൌന്ദര്യം പോകുമെന്ന് കേട്ടാൽ‌പ്പിന്നെ ആരെങ്കിലും കണ്ണാടിക്കു മുന്നിൽ നിൽക്കുമോ?   

                  പൂച്ച വീട്ടിൽ കയറിവന്നാൽ ഐശ്വര്യമുണ്ടാകുമത്രേ. എലികൾ വിളയാടുന്ന വീട്ടിൽ പൂച്ച കയറുന്നത് നല്ലതാണല്ലോ. എന്നാൽ പട്ടികയറുന്നത് ദോഷമാണു പോലും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടിക്ക് പേ വിഷബാധയുണ്ടെങ്കിൽ പ്രശ്നമാകില്ലേ.  

 
                 അത്താഴത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ആത്മാവ് രാത്രിയിൽ വെള്ളം കുടിക്കാൻ പോകുമെന്ന് പറയാറുണ്ട്. ആത്മാവ് കുടത്തിലിറങ്ങി വെള്ളം കുടിക്കുമ്പോൾ ആരെങ്കിലും കുടം അടച്ചാൽ ആൾ മരിക്കുമത്രേ! ഈ വിശ്വാസത്തിനു പിന്നിലെ സയൻസ് എന്താണെന്നല്ലേ. ‘അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം’ എന്ന ഉപദേശം സ്വീകരിക്കാതെ നേരെ കട്ടിലിലേക്ക് മറിയുന്നവരുടെ ദഹനപ്രക്രിയയെ സഹായിക്കാൻ കൂടുതൽ വെള്ളം വേണം. മരണത്തെപ്പേടിച്ചെങ്കിലും വെള്ളം കുടിക്കുമല്ലോ.
 

                അടുക്കളയുമായി ബന്ധപ്പെട്ട് ചില അന്ധവിശ്വാസങ്ങളുണ്ട്. അരകല്ല് കിടുക്കിയാൽ അയലുമുടിയുമത്രേ. സന്ധ്യാസമയത്ത് അരകല്ലിൽ കുഴവി കൊണ്ട് ഇടിച്ച് ശബ്ദമുണ്ടാക്കുന്നത് അയൽക്കാർക്ക് ദോഷമുണ്ടാക്കും പോലും. കുട്ടികൾ പഠിക്കുകയും പ്രാർത്ഥന ചൊല്ലുകയുമൊക്കെ ചെയ്യുന്ന നേരത്ത് അരകല്ലിന്റെ ശബ്ദം അസഹ്യമാകാതിരിക്കാൻ പ്രചരിപ്പിച്ച അന്ധവിശ്വാസമാണിത്.

                 ഉപ്പു പാത്രം താഴെവീണു പൊട്ടുന്നത് ദുശ്ശകുനമാണ്. ആഹാരത്തിൽ ഉപ്പിന്റെ പ്രാധാന്യം അറിയാമല്ലോ. ഉപ്പ് ചീത്തയാകാതിരിക്കാൻ ഈ അന്ധവിശ്വാസം സഹായിച്ചു.

                 കട്ടിലിലിരുന്ന് കാലാട്ടിയാൽ അച്ഛന് ദോഷമുണ്ടാകും എന്ന് കേട്ടിട്ടില്ലേ? പണ്ടുകാലത്ത് അപ്പൂപ്പന്മാരും അമ്മൂമ്മമാരും തങ്ങളുടെ തുപ്പൽകോളമ്പി കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്. “മക്കളേ... കാലാട്ടരുതേ, കോളമ്പി മറിയും...” -എന്നു പറഞ്ഞാൽ ആരെങ്കിലും അനുസരിക്കുമോ?!! കോളാമ്പി മറിയാതിരിക്കാൻ അവരുടെ തലയിലുദിച്ചതാണ് ഈ ചൊല്ല്!

                 ‘തവള കരഞ്ഞാൽ മഴപെയ്യും’ എന്നാണ് വിശ്വാസം. കൊടും വേനലിൽ‌പ്പോലും തവള കരഞ്ഞാൽ താമസിയാതെ മഴപെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അപ്പോൾ ഇത് അന്ധവിശ്വാസമാണോ? ഭൂമികുലുക്കവും ഉരുൾപൊട്ടലും കൊടുങ്കാറ്റും വരുന്നത് ഉറുമ്പ്, പന്നി, കന്നുകാലികൾ തുടങ്ങിയവ മുൻകൂട്ടിമനസ്സിലാക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അപ്പോൾപ്പിന്നെ തവളയ്ക്ക് മഴമുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവില്ലെന്ന് ആരു കണ്ടു!!

                 പട്ടി ഓരിയിട്ടാലും കാലൻ കോഴി കൂകിയാലും കാലൻ വരുമെന്ന് പലരും വിശ്വസിക്കുന്നു. പച്ചവിട്ടിൽ (പച്ചക്കുതിര) ദേഹത്തു ചാടിയാൽ പണം കിട്ടും. കരിമ്പൂച്ച കുറുകെ ചാടുന്നത് ദുശ്ശകുനമാണ്. ഉപ്പൻ(ചെമ്പോത്ത്) കരയുന്നത് നല്ല ശകുനം. എന്തെങ്കിലും പറയുന്ന സമയത്ത് പല്ലി ചിലച്ചാലോ മണിമുഴങ്ങിയാലോ തുമ്മിയാലോ പറയുന്ന കാര്യം സത്യമാകും. കാക്ക വിരുന്നുവിളിച്ചാലോ പൂച്ച കൈകൊണ്ട് മുഖം കഴുകിയാലോ ഏതു ദിക്കിലേക്കാണോ തിരിഞ്ഞിരിക്കുന്നത് ആ ദിക്കിൽ നിന്ന് വിരുന്നുകാർ വരും. 

                 മുല്ലയും ശീമപ്ലാവും കറിവേപ്പും ഏത്തവാഴയും നാരകവുമൊക്കെ സ്വന്തം കൈ കൊണ്ട് സ്വന്തം വീട്ടിൽ നട്ടുപിടിപ്പിക്കരുത്, രാവിലെ കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും മുറ്റമടിക്കരുത്, തല വടക്കോട്ടുവച്ച് കിടന്നുറങ്ങരുത്, സന്ധ്യാസമയത്ത് നടവാതിലിൽ ഇരിക്കരുത്, സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് ഭക്ഷണം കഴിക്കുകയോ തുണി കല്ലിൽ അടിച്ച് കഴുകുകയോ ചെയ്യരുത്. തുടങ്ങി ധാരാളം അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നുണ്ട്! ഇവയ്ക്കു പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. 

 
                 നമുക്ക് സത്യം അറിയില്ല എന്ന ഒറ്റക്കാരണത്താൽ പല വിശ്വാസങ്ങളെയും അന്ധവിശ്വാസം എന്നു മുദ്രകുത്താൻ വരട്ടെ! പല അന്ധവിശ്വാസങ്ങളും ‘കയ്പ്പൻ കുഴമ്പിൽ മുക്കിയെടുത്ത പഞ്ചാരമിഠായി’കളാണ്. നാം ക്ഷമയോടെ അതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുകയാണ് വേണ്ടത്.        

- വിപിൻ.ജി.നാഥ് പേയാട്

              അന്ധവിശ്വാസങ്ങളെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

“അത്തപ്പൂക്കളംഒരുക്കുമ്പോൾ...”-പ്രധാന താരം(Main story)(22.8.2014)

ില്ല് - നിറം-7 (22.8.2014)

 

അത്തപ്പൂക്കളം ഒരുക്കുമ്പോൾ...

                                       

                 ഓണത്തിന് ഇനി ഏറെ നാളുകൾ ഇല്ല. അത്തം അടുത്തു കഴിഞ്ഞു. അത്തം പത്തിന് പൊന്നോണമാണ്. നാടെങ്ങും മാവേലി മന്നനെ വരവേൽക്കാനുള്ള പൂക്കളങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

                 പൌരാണിക സങ്കൽ‌പ്പമനുസരിച്ച് അത്തപ്പൂക്കളമൊരുക്കാൻ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ‘വ്രതചൂഡാമണി’ എന്ന പുസ്തകത്തിൽ അത്തപ്പൂക്കളം ഒരുക്കേണ്ടവിധം പറഞ്ഞിട്ടുണ്ട്. 

                 അത്തപ്പൂക്കളത്തിന് പത്ത് തട്ടുകൾ(നിലകൾ) ആണ് വേണ്ടത്.                     
                      ഒന്നാം തട്ടിൽ ഗണപതി
                         രണ്ട്       - പാർവ്വതി
                         മൂന്ന്        - ശിവൻ
                         നാല്      - ബ്രഹ്മാവ്
                         അഞ്ച്    - പഞ്ചപ്രാണങ്ങൾ
                         ആറ്       - സുബ്രഹ്മണ്യൻ
                         ഏഴ്        - ഗുരുനാഥൻ
                         എട്ട്        - അഷ്ടദിക് പാലകർ
                         ഒൻപത്  - ഇന്ദ്രൻ
                         പത്ത്      - മഹാവിഷ്ണു 

                 എന്നിങ്ങനെ ഓരോ തട്ടിലും ഓരോ ദേവതകളെ സങ്കല്പിച്ചാണ് പൂവിടേണ്ടത്.

                 തമിഴ് നാട്ടിൽ നിന്നു വരുന്ന പൂക്കളും നിറം പിടിപ്പിച്ച ഉപ്പുകല്ലും മരപ്പൊടിയും ഉമിക്കരിയും എന്തിനേറെ ഇഷ്ടികപ്പൊടിവരെ ഇന്ന് അത്തപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നു!

                  പണ്ട് നമ്മുടെ ചുറ്റുവട്ടത്തു കാണുന്ന മുക്കുറ്റിയും മന്താരവും തെറ്റിയും കോളാമ്പിപ്പൂവും തുമ്പപ്പൂവും കദളിപ്പൂവുമൊക്കെയായിരുന്നു പൂക്കളമൊരുക്കാൻ ഉപയോഗിച്ചിരുന്നത്.
- വിപിൻ.ജി.നാഥ് പേയാട്

              പൂക്കളമൊരുക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 ജൂലൈ 22, ചൊവ്വാഴ്ച

“ഒരു സ്കൂൾ ബസിന്റെ ആത്മകഥ..!!! ”-പ്രധാന താരം(Main story)(22.7.2014)

ില്ല് - നിറം-7 (22.7.2014)

 

ഒരു സ്കൂൾ ബസിന്റെ ആത്മകഥ..!!! 

                                       

                 പ്രിയപ്പെട്ട കൂട്ടുകാരേ, എന്നെ നിങ്ങൾക്ക്  കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഞാനാണ് സ്കൂൾബസ്സ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വിദ്യാ‍ർഥികളെ സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടു വിടുകയുമാണ് എന്റെ ജോലി. ഇതു കേട്ട് എന്റെ ബന്ധുക്കളായ ട്രാൻസ്പോർട്ട്  ബസുകളും പ്രൈവറ്റ് ബസുകളും കണ്ണുരുട്ടുന്നത് എനിക്കു കാണാം. അവരും വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ സഹായിക്കാറുണ്ടത്രേ. ശരി...ശരി...ശരി... ഞാനത് സമ്മതിക്കുന്നു.

                 പല ട്രാ‍ൻസ്പോർട്ട്ബസ്സുകളുടെയും ഫുട്ബോർഡിലും പുറകിലത്തെ ഏണിയിലുമാണല്ലോ വിദ്യാർഥികളുടെ സ്ഥാനം! പ്രൈവറ്റ് ബസ്സുകൾക്കാണെങ്കിൽ വിദ്യാർഥികളെ കാണുന്നതു തന്നെ ദേഷ്യമാണ്. അകത്ത് കയറിപ്പറ്റിയാലോ, പലപ്പോഴും സീറ്റിലിരിക്കാൻ അനുവാദമില്ല. അങ്ങനെ നോക്കുമ്പോൾ എന്റെ സ്ഥാനം വളരെ ഉയർന്നതല്ലേ? ഞാൻ പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുതേ!  

                  മുൻപൊക്കെ പല നിറങ്ങളിലുള്ള പെയിന്റടിച്ച് ഞാൻ ചെത്തി നടന്നിരുന്നു - അല്ല ഓടിയിരുന്നു. ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ഒറ്റ നിറമേയുള്ളൂ. മഞ്ഞ നിറം!! പോട്ടേ...എനിക്കതിൽ അത്ര പരിഭവമില്ല. വിദ്യാർഥികളെല്ലാം യൂ‍ണീഫോമിടുമ്പോൾ ഞങ്ങളെയും യൂണീഫോം ഇടീച്ചതാണെന്ന് സമാധാനിക്കാം.രാവിലത്തെ തിരക്കിനിടയിൽ ഞങ്ങളെ തിരിച്ചറിയാനാണൂപോലും ഈ നിറം.

 
                 സംഗതി സ്കൂൾബസ് ആണെങ്കിലും മത്തി അടുക്കുന്നതു പോലെയാണ് സ്കൂൾ ബസ്സിലും കുട്ടികളെ കയറ്റുന്നത്. ആദ്യമാദ്യമുള്ള സ്റ്റോപ്പിൽനിന്ന് ബസ്സിൽ കയറുന്നവർക്ക് സീറ്റ് കിട്ടും. പിന്നീട് കയറുന്നവർ സ്കൂളിൽഎത്തുന്നതുവരെ നിൽക്കണം!
 
                 സീറ്റ് കിട്ടിയവർ ഭാഗ്യം ചെയ്തവരാണെന്ന് കരുതാൻ വരട്ടെ. പിന്നീട് കയറുന്നവരുടെ ബാഗ് ഇവരാണ് ചുമക്കേണ്ടത്. എല്ലാവരും തങ്ങളുടെ ബാഗ് സീറ്റിലിരിക്കുന്നവരുടെ മടിയിലേക്കിടും. സത്യം പറഞ്ഞാൽ അലക്കുകാരന്റെ വിഴുപ്പു ഭാണ്ഡം ചുമക്കുന്ന കഴുതയുടെ അവസ്ഥ ഇതിലും ഭേദമാണെന്നു തോന്നും!!!

                 സീറ്റ് കിട്ടിയാലും സ്കൂളിലെത്തുന്നതുവരെ സീറ്റിലിരിക്കാമെന്നും കരുതേണ്ട. ടീച്ചർമാർ കയറുമ്പോൾ സീറ്റൊഴിഞ്ഞുകൊടുക്കണം. ചില ടീച്ചർമാർക്ക് ഏതെങ്കിലും സീറ്റ് കിട്ടിയാൽ പോര; സൈഡ് സീറ്റ് തന്നെ വേണം! 

                 എന്റെ യാത്രാവേളകൾ എത്ര രസകരമാണെന്നോ... കുട്ടികളുടെ കലപില ശബ്ദംകൊണ്ട് ബസ് മുഖരിതമായിരിക്കും. ഈ അണ്ഡകടാഹത്തിലെ മുഴുവൻ വിഷയങ്ങളും ബസ്സിൽ ചർച്ചാവിഷയമാകാറുണ്ട്. ഈ ബഹളത്തിനിടയിലും വായനയിൽ മുഴുകുന്ന ‘ബുജി’കളും ഉണ്ട്! പരീക്ഷാ സമയങ്ങളിൽ ബസ്സിൽ ഒരു ബഹളവുമില്ല. എന്തൊരച്ചടക്കമാണെന്നോ.

                 ‘അവധിക്കാലം’- എല്ലാ വിദ്യാർഥികളും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം. പക്ഷേ അവധിക്കാലം എനിക്ക് ഇഷ്ടമല്ല. കാരണം എനിക്ക് ആ സമയത്ത് ഏകാന്തവാസമാണല്ലോ. വിദ്യാർഥികളെ കാണാൻ പറ്റില്ല. ബോറടി സഹിക്കാ‍ൻ പറ്റില്ല.

                 മിക്ക സ്കൂൾ ബസ്സുകളും പതിയെ മാത്രമേ ഓടുകയുള്ളൂ. നിറച്ച് വിദ്യാർഥികളുമായി മരണപ്പാച്ചിൽ നടത്തുന്നത് ശരിയല്ലല്ലോ. അതു കൊണ്ട് കുട്ടികൾ ഞങ്ങൾക്കൊരു ഓമനപ്പേരിട്ടിട്ടുണ്ട്. എന്താണെന്നോ - “കാള വണ്ടി”! 

                 ഇതൊക്കെയാണ് കൂട്ടുകാരേ എന്റെ വിശേഷങ്ങൾ. ഇനി നിൽക്കാൻ സമയമില്ല. രാവിലത്തെ ട്രിപ്പിനുള്ള സമയമായി. പോകട്ടേ...

                 റ്റാറ്റാ...ബൈ...ബൈ...പോം...പോം...കീ...കീ...

- വിപിൻ.ജി.നാഥ് പേയാട്

              സ്കൂൾ ബസിന്റെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 ജൂൺ 22, ഞായറാഴ്‌ച

“ എന്റെ മണ്ടത്തരങ്ങൾ..!!! ” - (22.6.2014)

ില്ല് - നിറം-7 (22.6.2014)

 

എന്റെ മണ്ടത്തരങ്ങൾ..!!!

                                       

                 തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ കരുതിയിട്ടുണ്ട് വലുതാകുമ്പോൾ എല്ലാവരും അവരവരുടെ പേരുകൾ മാറ്റി പുതിയ പേരുകൾ ഇടുമെന്ന്!!! കാരണം; മുതിർന്നവരുടെ പേരുകൾ ഗോപി, മീനാക്ഷി, രാമചന്ദ്രൻ, അബൂബക്കർ, ഹയറുന്നിസ, വർഗ്ഗീസ് എന്നിങ്ങനെ പോകുന്നു.

                 നഴ്സറിയിലും സ്കൂളിലും ഒപ്പം പഠിക്കുന്നവരുടെ പേരുകൾ രാജേഷ്, സുനീർ, അനിൽ, പ്രകാശ്, ടോണി, ചിത്ര, താര, നദിയ, അപർണ്ണ എന്നിങ്ങനെ. ഈ പേരുകളിലുള്ള അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും കണ്ടിട്ടില്ല! അപ്പോൾ ഞാൻ ചിന്തിച്ചത് പ്രായമാകുമ്പോൾ എല്ലാവരും കുട്ടിക്കാലത്തെ പേരുകൾ മാറ്റി നേരത്തെ പറഞ്ഞതുപോലുള്ള ‘വയസൻ പേരുകൾ’ ഇടുകയാണ് ചെയ്യുന്നത് എന്നാണ്.

                  അങ്ങനെ വലുതാകുമ്പോൾ ‘വിപിൻ.ജി.നാഥ് ’ എന്ന പേരുമാറ്റി സ്വന്തമായി എനിക്കിടാൻ വേണ്ടി അന്ന് ഞാനൊരു പേര് കണ്ടുപിടിച്ചു. അന്ന് എന്റെ അറിവിൽ‌പ്പെട്ടിടത്തോളം മനോഹരമായ ഒരു പേര് -‘ഗോപിനാഥൻ’- എന്റെ അച്ഛന്റെ പേര് തന്നെ!!!

                 ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് ചിരിവരുമായിരിക്കും. ഇന്ന് ആ മണ്ടത്തരത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്കും ചിരിവരും. പക്ഷേ കുട്ടിക്കാലത്ത് സ്വന്തമായിടാൻ ഒരു പേര് കണ്ടെത്താൻ ഞാൻ തലപുകച്ചത് ഒരു ‘ഭയങ്കര അനുഭവം’ ആയിരുന്നു...!!!

- വിപിൻ.ജി.നാഥ് പേയാട്

              എന്റെ മണ്ടത്തരത്തെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 മേയ് 22, വ്യാഴാഴ്‌ച

“ പ്രേമലേഖനം : ‘ആധാരമെഴുത്തുകാരൻ’ വക ” - (22.5.2014)



ില്ല് - നിറം-7 (22.5.2014)

 

“ പ്രേമലേഖനം : ‘ആധാരമെഴുത്തുകാരൻ’ വക ”

                    

                     കോത്താഴം താലൂക്കിൽ കോഴിക്കൊമ്പ് വില്ലേജിൽ കപ്പക്കാലായിൽ വീട്ടിൽ ദുര്യോധനക്കുറുപ്പ് മകൾ ടി.വി. കാണൽ, മൊബൈൽ കിന്നാരം തൊഴിൽ നിത്യകല്യാണി സമക്ഷം മേപ്പടി താലൂക്കിൽ മേപ്പടി വില്ലേജിൽ ചേറ്റുകണ്ടത്തിൽ വീട്ടിൽ കാർക്കോടകൻ പിള്ള മകൻ ആധാരമെഴുത്തു ജീവനം പുഷ്കു എന്ന പുഷ്കരകുമാരൻ സമർപ്പിക്കുന്ന പ്രേമലേഖനം.

                     എന്റെ കരളേ... നിന്റെ ഹൃദയം എന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് എത്ര നാളുകളായി ഞാൻ പുറകേ നടക്കുന്നു...പക്ഷേ നീയെന്തേ എന്നെക്കാണുമ്പോൾ റിക്കവറിക്കാരേ കണ്ട കുടിശ്ശിക കക്ഷിയെപ്പോലെ ഒഴിഞ്ഞു മാറുന്നത്?!!! ഞാനെത്ര കാലം ഇങ്ങനെ പുറമ്പോക്കിൽ കിടക്കുന്ന കുടിയേറ്റക്കാരനെപ്പോലെ കഴിയും. നീയില്ലാത്ത ജീവിതം എനിക്ക് പട്ടയനമ്പരില്ലാത്ത തണ്ടപ്പേര് പോലെയാണ്.

                      +2 വിന് പഠിക്കുമ്പോൾ സ്കൂളിൽ പോകാനുള്ള സൌകര്യത്തിന് കുറച്ചു കാലം നീ നിന്റെ അമ്മായിയുടെ വീട്ടിൽ നിന്നതിന്റെ പേരിൽ കുത്തകപ്പാട്ടത്തിന് കിട്ടിയ സ്ഥലം പട്ടയ ഭൂമി ആക്കാൻ നോക്കുന്നതു പോലെ നിന്റമ്മായി അവരുടെ മകൻ കോലുനാരായണനെക്കൊണ്ട് നിന്നെകെട്ടിക്കാൻ നോക്കുന്നവിവരം ഞാനറിഞ്ഞു. പുറമ്പോക്കും തരിശും തിരിച്ചറിയാൻ വയ്യാത്ത അവനേക്കാൾ ഞാനാണ് നിനക്കു യോജിച്ചത്.

                     തമ്മിൽകണ്ടാൽ കീരിയും പാമ്പും പോലുള്ള നമ്മുടെ പിതാക്കന്മാരുടെ വഴക്കിനിടയിൽ എന്റെ അച്ഛൻ പുരയിടത്തിന്റെ അതിരിൽ കിടന്ന സർവ്വെ കല്ല് പിഴുതുകളഞ്ഞതും കൃഷിയുടെ കാര്യം പറഞ്ഞാൽ ഞങ്ങളുടെ കാഫലംതെങ്ങ് മൂന്ന്, കായില്ലാത്തത് രണ്ട്, വരിക്കപ്ലാവു ഒന്ന് എന്നിവ നിന്റെ അച്ഛൻ രഹസ്യമായി രസം വച്ച് ഉണക്കിയതും എന്റെ നാൾവഴിയിൽ ഞാൻ കുറിച്ചിട്ടിട്ടുണ്ട്. നഷ്ടത്തിന്റെ ഡി. സി. ബി. നോക്കിയാൽ നമ്മുടെ കുടുംബങ്ങൾ ഒരിക്കലും ഒന്നിക്കില്ല.

                     പോക്കുവരവിനെ ചുരുക്കി പി. വി. എന്നു പറയുന്നതുപോലെ കല്യാണി എന്ന നിന്റെ പേര് ചുരുക്കി ഞാൻ നിന്നെ കല്ലു എന്നേവിളിക്കൂ .എന്റെ പൊന്നെ നിനക്കല്ലാതെ മറ്റാർക്കും എന്റെ ഹൃദയം ഞാൻ കൈമാറിയിട്ടില്ല. അക്കാര്യത്തിൽ എന്റെ ഹൃദയം പട്ടയകക്ഷി എഴുതിക്കൊടുത്ത് പ്രമാണം പോലെയാണ്. അത് സ്വന്തമാക്കാൻ എന്റെ പഴയ പ്രേമങ്ങളെന്ന മുൻ പ്രമാണങ്ങളെക്കുറിച്ചോർത്ത് നീ വിഷമിക്കേണ്ട.

                     എന്തായാലും നമ്മുടെ കല്യാണക്കാര്യം അച്ഛനോട് പറഞ്ഞ് പകുതി ശരിയാക്കി വച്ചിട്ടുണ്ട്. നീയെന്ന പതിവിനു വിധേയമായ ഭൂമിയുടെ സ്കെച്ചും മഹസ്സറുമായ ഗ്രഹനിലയും ജാതകക്കുറിപ്പും തന്നാൽ കോവാലക്കണിയാരെക്കൊണ്ട് നോക്കിച്ചിട്ട് ബാക്കിക്കാര്യം മുന്നോട്ടു നീക്കാമെന്ന് അച്ഛൻ പറയുന്നു.

                     എന്തൊക്കെയായാലും നമ്മെ തടയാൻ ശ്രമിക്കുന്നവരുടെ ഒറ്റ സർവ്വെ നമ്പരായിക്കിടക്കുന്ന മുതുകിടിച്ച് സബ്ഡിവിഷൻ തിരിക്കുമെന്ന് ഞാനിതിനാൽ ഉറപ്പിച്ചു പറയുന്നു.

                     എന്റെ ഹൃദയമാകുന്ന സർവ്വെക്കല്ല് മേൽനടപടിക്കായി ഇതോടൊപ്പം സമർപ്പിച്ചു കൊണ്ട് നിർത്തട്ടേ... 
                                                                            എന്ന് ,
                                             കല്ലുവിന്റെ സ്വന്തം പുഷ്കു.
( NB: ഇതിനുള്ള മറുപടി മടക്കത്തപാലിൽ പ്രത്യേക ദൂതൻ മുഖേന നൽകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.)

- വിപിൻ.ജി.നാഥ് പേയാട്
              “പ്രേമലേഖനത്തെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 ഏപ്രിൽ 22, ചൊവ്വാഴ്ച

“ നടവഴി, പൊതുവഴി, കുറുക്കുവഴി...”- (22.4.2014)

ില്ല്- നിറം-7 (22.4.2014)

 

“ നടവഴി, പൊതുവഴി, കുറുക്കുവഴി...”

                    

               നടവഴി, ഇടവഴി, പൊതുവഴി, കൈവഴി, പെരുവഴി, കുറുക്കുവഴി എന്നിങ്ങനെ പലതരം വഴികൾ അഥവാ റോഡുകൾ നമ്മുടെ നാട്ടിലുണ്ട്. ഇതിൽ “കുറുക്കുവഴി”യാണ് പൊതുവേ എല്ലാവർക്കും ഇഷ്ടം!! അതു കാരണം പലപ്പോഴും “പെരുവഴി” ആകാറാണ് പതിവ്!!! അതിൽ നിന്ന് രക്ഷപ്പെടാൻ പിന്നെ “പോംവഴി” ഒന്നും കിട്ടാറില്ല എന്നതാണ് സത്യം...!

               യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള ഒരു സംവിധാനമാണ് റോഡ് എന്നാണ് സങ്കല്പം! എങ്കിലും ടെലിഫോൺ കേബിളും പൈപ്പ് ലൈനും ഇടുന്നതിന് വെട്ടിപ്പൊളിക്കുന്നതിനു വേണ്ടിയാണ് പ്രധാനമായും നമ്മുടെ നാട്ടിൽ റോഡുകൾ ഉപയോഗിക്കുന്നത് !!

               ആദ്യകാലത്ത് മണ്ണുകൊണ്ടാണ് റോഡ് നിർമ്മിച്ചിരുന്നത്. ഇപ്പോൾ റോഡ് നിർമ്മിക്കുന്നതിന് മെറ്റലും ടാറും ഉപയോഗിക്കുന്നു. കന്നുകാലികൾ ചാണകമിടുന്നതുപോലെ റോഡിൽ അങ്ങിങ്ങായി(?!!) കറുത്ത നിറത്തിൽ കാണപ്പെടുന്ന വസ്തുവിനെയാണ് ടാർ അഥവാ കീൽ എന്നു പറയുന്നത്.

               മഴക്കാലം തുടങ്ങുമ്പോൾ നമ്മുടെ റോഡുകളിൽ പൊതുമരാമത്തു വകുപ്പിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. വേനൽക്കാലത്ത് ഈ വകുപ്പ് ഉറക്കത്തിലായിരിക്കും. ‘ഗട്ടറുകൾ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റോഡുകളിലെ ‘കിണറു’കളിൽ മണ്ണിട്ട് നികത്തി മുകളിൽ ചാണകം മെഴുകുക എന്നതാണ് പൊതുമരാമത്തുവകുപ്പിന്റെ ജോലി.  

               റോഡുനിർമാണത്തിന്റെ ആദ്യപടിയായി മെറ്റലും ടാറും റോഡരുകിൽ ഇറക്കിവയ്ക്കുന്നു. കൂമ്പാരം കൂട്ടിവയ്ക്കുന്ന മെറ്റലിൽ കയറിയിറങ്ങി കളിക്കുന്നതും ടാർ വിരലിൽ തോണ്ടി മറ്റുള്ളവരുടെ ദേഹത്തുപുരട്ടുന്നതും കുട്ടികളുടെ പ്രധാന വിനോദമാണ്. 

               റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ ചെറിയവാഹനങ്ങൾ വഴുതിവീഴുന്നതും വലിയവാഹനങ്ങളുടെ ടയറിനടിയിൽ കുടുങ്ങി തെറിച്ചുവരുന്ന മെറ്റലുകൊണ്ടുള്ള ഏറ് വഴിയാത്രക്കാർക്ക് കൊള്ളുന്നതും സ്ഥിരം സംഭവമാണ്. 

               നഗരങ്ങളിലും മറ്റും റോഡുകളുടെ ഇരുവശത്തും ഫുഡ്പാത്തുകൾ അഥവാ നടപ്പാതകൾ കാണാം. വഴിക്കച്ചവടക്കാർക്ക് പലതരം സാധനങ്ങൾ നിരത്തിവച്ച് വില്പന നടത്തുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വേണ്ടിയാണ് ഈ നടപ്പാതകൾ ഉപയോഗിക്കുന്നത്. 

               നമ്മുടെ റോഡുകളിൽ സർവസാധാരണയായിക്കാണപ്പെടുന്ന ഗട്ടറുകളിൽ വീണ് ലോറിയും ബസും അപ്രത്യക്ഷമാകാറുണ്ട്. 

               പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ,വെള്ളം നിറഞ്ഞറോഡുകളിലെ ഗട്ടറുകളിലൂടെ ഒരുനഗരത്തിൽ നിന്ന് അടുത്തനഗരത്തിലേക്ക് “ബോട്ട് സർവീസ്” ആരംഭിക്കുന്നകാര്യം സർക്കാരിന്റെ സജീവപരിഗണനയിലാണ്.

               റോഡുകളിലെ ഗട്ടറുകളിൽ വാഴ,ചേമ്പ്, മരച്ചീനി, പപ്പായ തുടങ്ങിയവയും ഇടവിളയായി ഇഞ്ചി, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളും പൊതുജനങ്ങൾ കൃഷി ചെയ്യാറുണ്ട്. കുളങ്ങളില്ലാത്ത ചില സ്ഥലങ്ങളിൽ ഗട്ടറുകളിൽ വൻതോതിൽ മത്സ്യകൃഷി നടത്തുന്നു. 

               പാതാളം വരെ ചെന്നെത്തുന്ന ഗട്ടറുകൾ വഴിയാണ് മഹാബലി ഓണക്കാലത്ത് കേരളത്തിൽ എത്തിച്ചേരുന്നതെന്ന് ഇപ്പോൾ വിശ്വസിച്ചു വരുന്നു!

               ഇങ്ങനെ നമ്മുടെ റോഡുകൾ പലവിധത്തിൽ പൊതുജനങ്ങൾക്ക് ഒരനുഗ്രഹമായിനിലകൊള്ളുന്നു!!!

- വിപിൻ.ജി.നാഥ് പേയാട്

              “നമ്മുടെ റോഡുകളെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്